HOME
DETAILS

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

  
March 07 2025 | 11:03 AM

venjaranmoodcase-policeinvestigationdetails

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു. 

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. 

അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.

അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.

അതേസമയം ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. തെലിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. തുടര്‍ന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. 

ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ ചെയ്യണമെന്ന് മോഹം; കാഴ്ചശേഷി ഇല്ലാത്ത രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് അവസരമൊരുക്കി സഊദി

Saudi-arabia
  •  a day ago
No Image

പ്രതിഷേധം ഫലം കണ്ടു; ജാമിഅ മില്ലിയ പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചു | Jamia Millia Entrance Exam

Universities
  •  a day ago
No Image

MDMA വിഴുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ:  ജാഗ്രതയും പരിചരണവും ആവശ്യമാണ് 

Kuwait
  •  a day ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

Kerala
  •  a day ago
No Image

വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ഭക്തിമാര്‍ഗത്തിലേക്ക് തിരിയും

Kerala
  •  a day ago
No Image

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

2034 ഫിഫ ലോകകപ്പ്: എങ്ങനെയാണ് സഊദി അറേബ്യ അസാധ്യമായ ഒരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയത്? 

Saudi-arabia
  •  a day ago
No Image

സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ; 200ലധികം പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

ബുധനാഴ്ച മാത്രം ഹറമിലേക്ക് ഒഴുകിയെത്തിയത് അരലക്ഷം തീര്‍ത്ഥാടകര്‍

Saudi-arabia
  •  a day ago


No Image

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധി: സര്‍ക്കാറിന് ലാഭം കോടികള്‍, 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാര്‍

Kerala
  •  a day ago
No Image

ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി

International
  •  a day ago
No Image

നിസ്‌കാരം തടയാന്‍ ഫലസ്തീനിലെ 12ാം നൂറ്റാണ്ടിലെ പള്ളിക്ക് തീയിട്ട് ഇസ്‌റാഈല്‍, അഖ്‌സയില്‍ 50 വയസിനു താഴെയുള്ള ഫലസ്തീനികള്‍ക്ക് വിലക്ക്

International
  •  a day ago
No Image

തിരിച്ചടി പേടിച്ച് വ്യാപാര യുദ്ധത്തില്‍നിന്ന് ട്രംപ് പിന്നോട്ട്, കാനഡയ്ക്കും മെക്‌സികോക്കും നികുതി ഈടാക്കല്‍ നീട്ടി, കടുത്ത താക്കീതുമായി ചൈന

International
  •  a day ago