HOME
DETAILS

കടക്കെണിക്കിടെയും ആഡംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്

  
Web Desk
February 26 2025 | 07:02 AM

Venjaramoodu Murder Police Investigate Financial Crisis Behind Tragic Events

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്നാണ് നിലവിൽ പൊലിസ് എത്തി നിൽക്കുന്ന നി​ഗമനം.   കടക്കെണിയിലും ആഢംബര ജീവിതമാണ് കുടുംബം നയിച്ചതെന്ന് പൊലിസ് പറയുന്നു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം ഇത് കുടുംബത്തെ കൂടുതൽ കടബാധ്യതയിലേക്ക് നയിച്ചെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. 

പലരിൽ നിന്നും അഫാൻ കടം വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറിയെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.  ബുളളറ്റ് ഉള്ളപ്പോൾ തന്നെയാണ്  അഫാൻ പുതിയ ബൈക്ക് വാങ്ങിയത്. ഇത് ബന്ധുക്കൾ എതിർത്തിരുന്നു.  പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അഫാനെ നിർബന്ധിച്ചു. ഒടുവിൽ കടബാധ്യതകൾ കാരണം കൂട്ട ആത്മഹത്യക്ക് കുടുംബം പദ്ധതിയിടുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങളെന്നും പൊലിസ് പറയുന്നു. എന്നാൽ ആത്മഹത്യ ശ്രമത്തിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ അവർ ഒറ്റപെടുമെന്നും സമൂഹത്തിൽ ക്രൂശിക്കപ്പെടുമെന്ന ചിന്തയാണ്എ വീട്ടിൽ എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പൊലിസ് നി​ഗമനം. 

അതേസമയം, അഫാന്റെ മനോനിലയിലടക്കം വിശദമായി അന്വേഷണം നടത്തുകയാണ് പൊലിസ്. നാളെയോട് കൂടി അഫാനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, ,മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.  പൂർണമായി അപകടനില തരണം ചെയ്തെന്ന് പറയാൻ കഴിയില്ലെന്നും പൊലീസിന് മൊഴി കൊടുക്കാൻ കഴിയുന്ന ആരോഗ്യവസ്ഥയിലാണെന്നും ഡോക്ടർ കിരൺ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. തലയിൽ മുറിവുകളുണ്ടെന്നും കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംസാരിച്ചപ്പോൾ ബന്ധുക്കളെയൊക്കെ അന്വേഷിച്ചതായും ഡോക്ടർ വ്യക്തമാക്കി.


ഇന്നലെ (തിങ്കളാഴ്ച) യാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പ്രതിയായ 23കാരൻ അഫാന്റെ പിതൃമാതാവ് ഒമ്പതാം ക്ലാസുകാരനായ സഹോദരൻ, പിതൃസഹോദരനും ഭാര്യയും പെൺസുഹൃത്തുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണമെന്നാണ് റിപ്പോർട്ട്. ചുറ്റിക കൊണ്ട് തുടർച്ചയായി തലയിൽ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു.  അഞ്ചുപേരുടെയും തലയോട്ടി തകർന്നിരുന്നു. പെൺകുട്ടിയുടെയും അനുജന്റെയും തലയിൽ പലതവണ അടിച്ചതായും റിപ്പോർട്ട് കാണിക്കുന്നു. പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടിയെയും അനുജനെയും വളരെ നിഷ്ഠൂരമായാണ് അഫാൻ കൊലപ്പെടുത്തിയത്.

അഫാൻ കൃത്യം നടത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലിസ് പറയുന്നുണ്ട്. സ്റ്റേഷനിലെത്തുമ്പോൾ അഫാൻ മദ്യപിച്ചിരുന്നു. രണ്ട് കൊലപാതകങ്ങൾ നടത്തിയ ശേഷം അഫാൻ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതിൽ ഇതുവരെ വ്യക്തതൊന്നും ലഭിച്ചിട്ടില്ല. രക്തസാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവൂ എന്നാണ് പറയുന്നത്. രക്തസാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  10 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  10 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  10 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  10 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  10 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  10 hours ago