HOME
DETAILS

കൈക്കൂലി വാങ്ങുന്നത് ഏജന്റുമാര്‍ വഴി; ബസ് പെര്‍മിറ്റിന് മദ്യവും പണവും; ആര്‍.ടി.ഒ ജെര്‍സനെ സസ്‌പെന്‍ഡ് ചെയ്യും

  
Web Desk
February 20 2025 | 05:02 AM

eranakulam rto jerson may be suspended on bribery-case

കൊച്ചി: സ്വകാര്യ ബസിന് പെര്‍മിറ്റ് അനുവദിക്കുവാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എറണാകുളം ആര്‍.ടി.ഒ ടി.എം ജേര്‍സനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ്.ജെര്‍സന്റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. 

മുന്‍പും നിരവധി തവണ ജെര്‍സന്‍ കൈക്കൂലി വാങ്ങിയതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ ഏജന്റുമാര്‍ വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത്. ജെര്‍സനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. 

അതേസമയം, ജെര്‍സന്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. ജെര്‍സനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. ജെര്‍സനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. 

ജെര്‍സനൊപ്പം വാഹന ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ചെല്ലാനം-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുടമയോട് പെര്‍മിറ്റിന് ഏജന്റ് മുഖേന കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം ഏജന്റായ രാമപടിയാര്‍ പരാതിക്കാരനെ കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈവശം 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് ആര്‍.ടി ഓഫിസിന് മുന്നില്‍ വച്ച് പരാതിക്കാരനില്‍ നിന്നും ഏജന്റായ സജി 5,000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ മറ്റൊരു ഏജന്റായ രാമപടിയാറോടൊപ്പം ഇരുവരേയും വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. 

കുറ്റസമ്മത മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആര്‍.ടി.ഒ ജെര്‍സണെയും അറസ്റ്റ് ചെയ്തു. 

ആര്‍.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. വീട്ടില്‍ നിന്നും 50ലധികം വിലകൂടിയ വിദേശ മദ്യക്കുപ്പികളും 60,000 രൂപയും കണ്ടെത്തിയെന്ന് എറണാകുളം വിജിലന്‍സ് എസ്.പി ശശിധരന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago