ADVERTISEMENT
HOME
DETAILS

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

ADVERTISEMENT
  
Web Desk
October 10 2024 | 11:10 AM

4 Independents Extend Support Omar Abdullahs Party Reaches Majority In JK

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എം.എല്‍.എമാരുടെ പിന്തുണയായി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്. 

അതിനിടെ, ഒമര്‍ അബ്ദുള്ളയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

അതിനിടെ, ജമ്മു-കശ്മിരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭായോഗത്തില്‍ പാസാക്കുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ഡല്‍ഹി മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പരിമിതമായ അധികാരങ്ങളുള്ള സര്‍ക്കാരായി മാറാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നിലപാട്.

പ്രമേയം പാസാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും നേരിട്ട് വിഷയം ഉന്നയിക്കുമെന്നും ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. ഡല്‍ഹിയെപ്പോലെ ജമ്മു കശ്മിരിനെയും കാണരുത്. ഡല്‍ഹി എല്ലാകാലത്തും കേന്ദ്രഭരണ പ്രദേശമായിരുന്നു. ആരും ഡല്‍ഹിക്ക് സ്വതന്ത്ര സംസ്ഥാനപദവി വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍ ജമ്മു കശ്മിര്‍ 2019വരെ സ്വതന്ത്ര സംസ്ഥാനമായിരുന്നതാണ്. സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യം മണ്ഡലപുനര്‍നിര്‍ണയം, പിന്നീട് തെരഞ്ഞെടുപ്പ്, അടുത്തത് സംസ്ഥാന പദവി എന്നതാണ് വാഗ്ദാനം. ഇതില്‍ സംസ്ഥാന പദവി മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. തങ്ങള്‍ ബി.ജെ.പിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ല, ബി.ജെ.പി തങ്ങളുടെ നിലപാടിനെയും അംഗീകരിക്കുന്നില്ല. തങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കും. എന്നാല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. കശ്മിരിലെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയെന്നതാണ് ലക്ഷ്യം.കശ്മിരി ജനത കേന്ദ്രവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടാനല്ല കശ്മിരിലെ ജനം തങ്ങളെ തെരഞ്ഞെടുത്തത്. അവര്‍ക്ക് തൊഴില്‍ വേണം. വികസനവും വേണം. വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിനെല്ലാം സംസ്ഥാന പദവി പുനഃസ്ഥാപിക്കണം- ഉമര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  5 days ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  5 days ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  5 days ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  5 days ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  5 days ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  5 days ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  5 days ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  5 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  5 days ago