HOME
DETAILS

മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്;  24 മണിക്കൂറിനിടെ  കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ 

  
Web Desk
April 17 2025 | 06:04 AM

Israel Continues Relentless Assault on Gaza Despite Global Appeals

ഗസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യര്‍ഥനകളും വകവെക്കാതെ ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 35ലധികം പേരെയാണ് കൊന്നു തള്ളിയത്. ഇതില്‍ കുഞ്ഞുങ്ങളും ഉള്‍പെടുന്നു. 

തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാംപ് അടക്കമുളളിടത്താണ് ആക്രമണം. ജബലിയ ക്യാംപിലും ആക്രമണം ഉണ്ടായി. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്‌റാഈല്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാട്സ് പറഞ്ഞു.


മാര്‍ച്ച് 18 ന് ഇസ്‌റാഈല്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസ്സയില്‍ ഏകദേശം 500,000 ആളുകള്‍ കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നേരത്തെ കുടിയിറക്കപ്പെട്ട് വീണ്ടും അഭയസ്ഥാനം കണ്ടെത്തിയവരും പുതുതായി കുടിയിറക്കപ്പെടുന്നവരും ഉള്‍പെടുന്നു. അതിനിടെ,  ഗസ്സക്കുമേല്‍ ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായിട്ടാണ് നടപടിയെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. 

ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50,983 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന ഔദ്യോഗിക കണക്ക്. 116,274 പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മരിച്ചതായി കണക്കാക്കിയാല്‍ മരണം 61,700 കടക്കുമെന്ന് ഗവര്‍മെന്റ് മീഡിയ ഓഫിസ് വ്യക്തമാക്കുന്നു.


ഇസ്‌റാഈലിന്റെ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (എം.എസ്.എഫ്) രംഗത്തെത്തി. ഗസ്സ ഫലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി.

 

Despite UN warnings and international appeals, Israel intensifies attacks on Gaza, killing over 35 people in the last 24 hours alone. UN reports mass displacement, while humanitarian organizations raise alarms over the growing death toll and ongoing blockade.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  15 hours ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  16 hours ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  17 hours ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  17 hours ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  18 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  19 hours ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  19 hours ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  19 hours ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  20 hours ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  a day ago