HOME
DETAILS

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

  
Web Desk
March 05 2025 | 18:03 PM

7 lakh fraud in Idukki banana plantation Second accused and the car used to escape are in police custody

ഇടുക്കി: യന്ത്രസഹായത്താൽ നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജവാഗ്ദാനത്തോടെ വാഴത്തോപ്പിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടാമത്തെ പ്രതിയെയും, തട്ടിപ്പിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് വിരുദനഗർ മല്ലിയുള്ളൂർപ്പെട്ടി സ്വദേശിയായ അയ്യനാർ (69) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി മുരുകൻ ഇപ്പോഴും ഒളിവിലാണ്.

തട്ടിപ്പിനായി ഉപയോഗിച്ച നോട്ടുകെട്ടുകളും മറ്റ് സംവിധാനങ്ങളും അയ്യനാരാണ് ക്രമീകരിച്ചിരുന്നുതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ സ്ഥിരമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അയ്യനാരുടെ പേരിൽ ഇതിനകം 18 തട്ടിപ്പു കേസുകൾ നിലവിലുണ്ട്. പ്രതികൾക്ക് സ്ഥിരം വക്കീലും ഇടപാടുകാരുമുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

അയ്യനാരെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ, അദ്ദേഹത്തിന്റെ കുടുംബവും വക്കീലും മറ്റൊരു വാഹനത്തിൽ പിൻതുടർന്ന് ഇടുക്കിയിലെത്തി. കേസിൽ മൂന്നാം പ്രതിയായ സിറാജ്ജുദ്ദീൻ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഒന്നാം പ്രതി മുരുകൻ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതികൾക്കായി സ്ഥിരം നിയമ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അയ്യനാരും മുരുകനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സിറാജ്ജുദ്ദീൻ ഇവരെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം സ്വദേശിയുടേതായിരുന്നു. റെന്റ് എ കാർ വ്യവസ്ഥയിൽ എടുത്ത കാറിനെ എറണാകുളത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അയ്യനാരുടെ ഫോൺ നമ്പറോ വ്യക്തിപരമായ ഫോട്ടോയോ ഒന്നും നേരത്തെ ലഭ്യമായിരുന്നില്ല. എന്നാൽ, ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അയ്യനാരുടെ ചിത്രം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് ദിവസം തമിഴ്‌നാട്ടിൽ കാത്തിരുന്ന് പൊലീസ് ഇയാളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐമാരായ ജോർജുകുട്ടി, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ജോഫിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ്  രക്ഷപ്പെട്ടു

National
  •  2 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം

Cricket
  •  2 days ago
No Image

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

Kerala
  •  2 days ago
No Image

464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി

Kuwait
  •  2 days ago
No Image

മൊയ്തുണ്ണി മുസ്‌ല്യാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ

uae
  •  2 days ago
No Image

മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന്  സിപിഎം വിമര്‍ശനം

Kerala
  •  2 days ago
No Image

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം 

Kerala
  •  2 days ago
No Image

'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍

Kerala
  •  2 days ago