2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ ആറുവര്‍ഷത്തിനിടെ 43,272 സ്ത്രീകളെ കാണാതായി; ഏറ്റവും കൂടുതല്‍ കേസുകള്‍ 2019ല്‍

കേരളത്തില്‍ ആറുവര്‍ഷത്തിനിടെ 43,272 സ്ത്രീകളെ കാണാതായി; ഏറ്റവും കൂടുതല്‍ കേസുകള്‍ 2019ല്‍

കോഴിക്കോട്: ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ. ഇതില്‍ 40,450 പേരെ അന്വേഷണത്തില്‍ കണ്ടെത്തിയതായും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവില്‍ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2,822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 കുട്ടികളെയും കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലാണ്. ഈ വര്‍ഷം മാത്രം 1136 പെണ്‍കുട്ടികളെയാണ് കാണാതായത്. കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019ല്‍ ആണെന്നും (8202)കണക്കുകള്‍ പറയുന്നു. ഓരോ വര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളെയും 6227സ്ത്രീകളെയും കാണാതാവുന്നുണ്ടെന്നാണ് എന്‍.സി.ആര്‍.ബി പറയുന്നത്.

അതേസമയം രാജ്യത്ത് 2019നും 2021നും ഇടയില്‍ 13.13ലക്ഷം പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് കാണാതായത്. ഇതില്‍ രണ്ടു ലക്ഷവും മധ്യപ്രദേശിലാണ്. പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. ആഭ്യന്തരവകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 18 വയസിനു മുകളിലുള്ള 10,61,648 സ്ത്രീകളെയും 18നു താഴെയുള്ള 2,51,430 പെണ്‍കുട്ടികളെയുമാണ് 2019നും 2021നും ഇടയില്‍ കാണാതായത്. രാജ്യ തലസ്ഥാനത്ത് ഈ കാലയളവില്‍ 61,054 സ്ത്രീകളെയും 22,919 പെണ്‍കുട്ടികളെയുമാണ് കാണാതായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.