2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പരമാവധി ശിക്ഷ എന്തിന്’ രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിക്ക് രൂക്ഷ വിമര്‍ശനം; സുപ്രിം കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ

‘പരമാവധി ശിക്ഷ എന്തിന്’ രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിക്ക് രൂക്ഷ വിമര്‍ശനം; സുപ്രിം കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന രാഹുല്‍ ഗാന്ധിക്കെതിരായ വിധി ഇന്ന് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. സൂറത്ത് കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കോടതി വിധി സ്‌റ്റേ ചെയ്തത്. രാഹുല്‍ഗാന്ധിക്ക് പരമാവധി ശിക്ഷ നല്‍കിയ സൂറത്ത് സെഷന്‍സ് കോടതി അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയില്ലെന്ന് കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ബി.ആര്‍. ഗവായ് ചൂണ്ടിക്കാട്ടി. ജാമ്യംകിട്ടാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍ കാരണംകൂടി വ്യക്തമാക്കണം. പരമാവധി ശിക്ഷ നല്‍കിയതിനാല്‍ മാത്രമാണ് ജനപ്രാതിനിധ്യനിയമം ബാധകമായത്. ശിക്ഷ ഒരുദിവസം കുറഞ്ഞിരുന്നെങ്കില്‍ അയോഗ്യതയുണ്ടാവുമായിരുന്നില്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് നിരീക്ഷിച്ചു.

അപ്പീല്‍ കോടതിയും ഹൈക്കോടതിയും സ്‌റ്റേ ആവശ്യം നിരസിച്ച് വിധിയെഴുതാന്‍ ധാരാളം പേജുകള്‍ ചെലവഴിച്ചെങ്കിലും മേല്‍പ്പറഞ്ഞ വശങ്ങള്‍ കോടതികള്‍ പരിഗണിച്ചില്ല. രാഹുലിന്റെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശങ്ങളേയും വിധി ബാധിച്ചവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പൊതുജീവിതം നയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രതപാലിക്കണമെന്നതില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. രാഹുല്‍ഗാന്ധി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.

വീണ്ടും പാര്‍ലമെന്റിലേക്ക്; രാഹുലിന്റെ അയോഗ്യത നീങ്ങും, എം.പി സ്ഥാനം തിരിച്ചു കിട്ടും, സൂറത്ത് കോടതി വിധിക്ക് സ്‌റ്റേ

കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ നോക്കാം

  • ഹരജിക്കാരന്‍ പരാമര്‍ശങ്ങള്‍ നല്ല രീതിയിലുള്ളതായിരുന്നില്ല എന്ന കാര്യത്തില്‍ സംശയമില്ല. പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ഹരജിക്കാരന് കൂടുതല്‍ ശ്രദ്ധാലുവാകേണ്ടതുണ്ട്.
  • അയോഗ്യതയുടെ അനന്തരഫലങ്ങള്‍ വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, വോട്ടര്‍മാരെയും ബാധിക്കുന്നു.
  • വിചാരണ ജഡ്ജി പരമാവധി ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരു ദിവസം കുറവായിരുന്നെങ്കില്‍, അയോഗ്യനാകുമായിരുന്നില്ല.
  • പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണ ജഡ്ജി കാരണമൊന്നും പറഞ്ഞിട്ടില്ല, അതിനാല്‍ അന്തിമവിധി വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യേണ്ടതുണ്ട്

Rahul Gandhi’s defamation conviction


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News