
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ സഊദിയിൽ നിന്നും ഏഴാം ഘട്ട വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ച 28 വിമാന സർവീസുകളിൽ 19 സര്‍വീസും കേരളത്തിലേക്കാണ്. ഒക്ടോബര്‍ 5 മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്.
തലസ്ഥാന നഗരിയായ റിയാദില്‍ നിന്നു എട്ടും കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നു 11 സര്‍വീസും കേരളത്തിലേക്ക് നടത്തും. ഒക്ടോബർ 6 നു റിയാദ്-തിരുവനന്തപുരം, 7:ദമാം-തിരുവനന്തപുരം, 8: റിയാദ്-കണ്ണൂർ, റിയാദ്-കൊച്ചി, 9: ദമാം-കണ്ണൂർ, റിയാദ്-കോഴിക്കോട്, 10: ദമാം-കൊച്ചി, 11: ദമാം-കോഴിക്കോട്, 14: ദമാം-തിരുവനന്തപുരം, 15: റിയാദ്-കൊച്ചി, 16: ദമാം-കണ്ണൂർ, റിയാദ്-കോഴിക്കോട്, 17: ദമാം-കൊച്ചി, 18: ദമാം-കോഴിക്കോട്, 21: ദമാം-തിരുവനന്തപുരം, 22: റിയാദ്-കൊച്ചി, 23: ദമാം-കണ്ണൂർ, റിയാദ്-കോഴിക്കോട്, 24: ദമാം-കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള സർവ്വീസുകൾ.
റിയാദില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒന്നും കൊച്ചിയിലേക്ക് മന്നും സര്‍വീസ് നടത്തും. കണ്ണൂരിലേക്ക് ഒന്നും കോഴിക്കോടേക്ക് മൂന്നും സര്‍വീസുകളാണ് റിയാദില്‍ നിന്നുളളത്. ദമാമിൽ നിന്നു തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം സര്‍വീസ് നടത്തും. ദമാം-കോഴിക്കോട് സെക്ടററില്‍ ഒരു സര്‍വീസാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
മൂന്ന് സര്‍വീസ് വീതം മംഗലാപുരം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നടത്തും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ വഴിയോ എയര്‍ലൈന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് വാങ്ങാമെന്നും എംബസി അറിയിച്ചു.