2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റഷ്യക്കെതിരേ വിജയം വരെ പോരാടുമെന്ന് സെലെന്‍സ്‌കി

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരേ വിജയം വരെ ഉക്രൈന്‍ പോരാടുമെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. ചെറുത്തുനില്‍പ്പില്‍ പങ്കാളികളായ മുഴുവനാളുകളേയും അഭിവാദ്യം ചെയ്യുന്നതായും പുതുവത്സരദിനത്തില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ നമ്മുടെ സൈനികര്‍ എങ്ങനെയാണ് ഈ ലോകത്തിലെ വലിയ രണ്ടാം സൈന്യത്തെ തകര്‍ത്തതെന്ന് ഓര്‍ക്കണം. ഉക്രൈനിയക്കാരേ, നിങ്ങള്‍ അവിശ്വസനീയമാണ്. നമ്മള്‍ എന്താണ് ചെയ്തതെന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും നോക്കൂ! നമ്മുടെ ആളുകള്‍ അവരുടെ ഉപകരണങ്ങളും കാലാള്‍പ്പട നിരകളും തടഞ്ഞുനിര്‍ത്തിയതെങ്ങനെ. ഒരു വലിയ യുദ്ധത്തില്‍ ചെറിയ കാര്യങ്ങളില്ല- സെലെന്‍സ്‌കി പറഞ്ഞു.

നമ്മള്‍ ഓരോരുത്തരും പോരാളികളാണ്. നമ്മള്‍ ഓരോരുത്തരും ഓരോ മുന്നണിയാണ്. നമ്മള്‍ ഓരോരുത്തരുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനം. നമ്മള്‍ ഒരു ടീമായി പോരാടുന്നു. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഉക്രൈനിലെ എല്ലാ അജയ്യമായ പ്രദേശങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ തൊട്ടുമുമ്പും റഷ്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കീവിലെ നിരവധി സ്ഥലങ്ങളില്‍ ഷെല്ലുകള്‍ പതിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കീവില്‍ ചുരുങ്ങിയത് 11 സ്‌ഫോടനങ്ങളുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.