2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവര്‍ തോറ്റ ചരിത്രമില്ല: എം സ്വരാജ്

കൊച്ചി: തൃക്കാക്കരയിലെ ജനവിധി പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നതായി എം സ്വരാജ്. ഇടതുമുന്നണിക്ക് എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ നിയമസഭാംഗമായ ഒരാള്‍ മരിച്ചുപോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവരൊന്നും തോറ്റ ചരിത്രമില്ല. ഇത്തവണ തൃക്കാക്കരയില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഈ ചരിത്രം തിരുത്താനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ ജനങ്ങളുടെ മുഖ്യപരിഗണനാ വിഷയമായി എല്‍.ഡി.എഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയം മാറിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.

എല്‍.ഡി.എഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. വോട്ട് കുറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.