2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൈടെക്ക് കോപ്പിയടിയും ആള്‍മാറാട്ടവും; പരീക്ഷാ തട്ടിപ്പില്‍ മൂന്ന് പേര്‍കൂടി പിടിയില്‍

ഹൈടെക്ക് കോപ്പിയടിയും ആള്‍മാറാട്ടവും; പരീക്ഷാ തട്ടിപ്പില്‍ മൂന്ന് പേര്‍കൂടി പിടിയില്‍

തിരുവനന്തപുരം: ഹൈടെക്ക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. ഹരിയാനയിലെ ഹിന്ദ് പ്രദേശത്തുനിന്നാണ് കേരള പൊലീസ് പ്രതികളെ പിടികൂടിയത്. പരീക്ഷയെഴുതിയവര്‍ക്ക് ഹെഡ്‌സെറ്റിലൂടെ ഉത്തരം പറഞ്ഞു നല്‍കിയവരാണ് പിടിയിലായത്.

പിടിയിലായവരിലൊരാള്‍ കോപ്പിയടിക്ക് ക്വട്ടേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ ഉടന്‍ കേരളത്തിലെത്തിക്കും. ആള്‍മാറാട്ടം നടന്ന വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

10 കേന്ദ്രങ്ങളിലായാണ് തിരുവനന്തപുരത്ത് പരീക്ഷ നടന്നത്. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേര്‍ കൂട്ടത്തോടെ പരിയാനയില്‍നിന്ന് തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതിയതില്‍ അസ്വാഭാവികതയുണ്ട്. പരീക്ഷയില്‍ തട്ടിപ്പ് നടത്താനായി സംഘം ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഡിവൈസ്.സംഘത്തിനു പ്രത്യേക ഡിവൈസും കണ്‍ട്രോള്‍ റൂമും ഉണ്ടെന്നാണ് കണ്ടെത്തിയിരുന്ന


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News