2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനവരുമാന സ്രോതസ്, ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയില്‍ ജി.എസ്.ടി കൗണ്‍സില്‍

   

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനവരുമാന സ്രോതസ്സാണെന്നും അതുകൊണ്ടുതന്നെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍. പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരത്തില്‍ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് കൗണ്‍സില്‍ നേരത്തെ സ്വീകരിച്ചത്. ഇതുതന്നെ കൂടുതല്‍ വിശദീകരിച്ചാണ് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയത്.

ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജി.എസ്.ടി കൗണ്‍സിലിന്റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.