2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന സി.പി.എം എം.പിയുടെ പരാതി: തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി അറസ്റ്റില്‍

തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ മധുര ജില്ലാ സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തു, മധുര എംപി വെങ്കിടേശനെതിരായ ട്വീറ്റിനെ തുടര്‍ന്നാണ് അറസ്റ്റ്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ് ജി സൂര്യ ആരോപിച്ചിരുന്നു.

‘ നിങ്ങളുടെ വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം അഴുക്കുചാലിനേക്കാള്‍ മോശമാണ്, മനുഷ്യനായി ജീവിക്കാന്‍ ഒരു വഴി കണ്ടെത്തൂ സുഹൃത്തേ!’ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അറസ്റ്റിനെ അപലപിക്കുന്നുവെന്നും കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുകയാണ് എസ് ജി സൂര്യ ചെയ്തതെന്നും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ആരോപിച്ചു. വിമര്‍ശനങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കിക്കൊണ്ട് ഡി.എം.കെ സര്‍ക്കാര്‍ സ്വേച്ഛാധിപത്യ നടപടികളിലേക്ക് കടക്കുകയാണ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ ബി.ജെ.പിയെ തളര്‍ത്തില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി ധീരമായി വാദിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.