2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേന്ദ്രനിര്‍ദ്ദേശം തള്ളി സുപ്രിംകോടതി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ച് പരിശോധിക്കും

കേന്ദ്രനിര്‍ദ്ദേശം തള്ളി സുപ്രിംകോടതി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ച് പരിശോധിക്കും

   

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമായ ഐ.പി.സി 124 ന്റെ നിയമപരമായ സാധുത വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രിംകോടതി. ഹരജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

പുതിയ ബെഞ്ച് രൂപീകരിക്കുന്നതിനായി ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ രജിസ്ട്രിക്ക് മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി. ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം (ഐപിസി 124 എ) മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഉചിതമായ സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തുന്നതുവരെ നിയമം മരവിപ്പിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.