2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നിയമ പോരാട്ടത്തില്‍ ടാറ്റയ്ക്കു വിജയം: സൈറസ് മിസ്ത്രിയെ പുനസ്ഥാപിച്ച ട്രിബ്യൂണല്‍ വിധി സുപ്രിം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ സൈറസ് മിസ്ത്രിയെ പുനസ്ഥാപിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തവിനെതിരേ ടാറ്റ നല്‍കിയ അപ്പീലിലാണ് വിധി.

2019 ഡിസംബറിലാണ് സൈറസ് മിസ്ത്രിയെ കമ്പനി ചെയര്‍മാനായി പുനസ്ഥാപിച്ച് ട്രിബ്യൂണല്‍ ഉത്തരവ് ഇറക്കിയത്. ഇതു ചോദ്യം ചെയ്ത് ടാറ്റ സണ്‍സ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

2016 ഒക്ടോബറിലാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. ഇതു പിന്നീട് ടാറ്റ ഗ്രൂപ്പും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും തമ്മിലുള്ള നിയമ യുദ്ധമായി മാറുകയായിരുന്നു. പദവിയില്‍നിന്നു നീക്കം ചെയ്തതിനെതിരേ മിസ്ത്രി നല്‍കിയ ഹര്‍ജിയില്‍ ട്രിബ്യൂണല്‍ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.