ലഖ്‌നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. യുഎപിഎ കേസിൽ സുപ്രിംകോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനം സാധ്യമായത്.
കാപ്പനെതിരേയുള്ള രണ്ട് കേസുകളിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യനടപടികള്‍ പൂര്‍ത്തിയാവാത്തതാണ് മോചനംവൈകിയത്. ഇന്നലെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ജഡ്ജി വരാതിരുന്നതിനെ തുടര്‍ന്ന് നീളുകയായിരുന്നു.
ദലിത് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ഹാത്രസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന കാപ്പനെ യു.പി പൊലിസ് അറസ്റ്റ്‌ചെയ്തത്. ഹാത്രസില്‍ കാപ്പന്‍ കലാപത്തിന് ശ്രമിച്ചെന്നായിരുന്നു യു.പി പൊലിസിന്റെ ആരോപണം.
ഇതുപ്രകാരമാണ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഇ.ഡി കേസ്സിന്നാധാരം. ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് കാപ്പന്‍ ഈ പണം സ്വീകരിച്ചതെന്നാണ് ഇ.ഡിയുടെ ആരോപണം
Comments are closed for this post.