2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സൈനികനെ വെടിവെച്ച് കൊന്ന പ്രതിയുടെയും പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതിയുടെയും വധശിക്ഷ നടപ്പാക്കി സഊദി

   

ജിദ്ദ: സഊദിയിൽ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദി, ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജിദ്ദയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.

ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദി. കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്നതാണ് ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തി ചെയ്ത കുറ്റം.

മുഹമ്മദ് ബിൻ അബ്ദുറസാഖ് പൊലിസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും, എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്തിരുന്നു. ഇതിൽ സൈനികൻ കൊല്ലപ്പെടുകയും ചെയ്തു. പ്രതി ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിക്കുകയും തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വയ്ക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതായും തെളിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വധശിക്ഷ വിധിച്ചത്.

ഉമർ ബിൻ അബ്ദുല്ല കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോവുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.