മിന: സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ത്യാഗ സ്മരണയിൽ ബലിപെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ ഇന്ന് സമുചിതമായി പെരുന്നാൾ ആഘോഷിക്കുന്നതിനിടെ ഹാജിമാര്‍ക്ക് ഇന്ന് തിരക്കേറിയ ദിനമായിരിക്കും.
അറഫ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ താമസിച്ച ഹാജിമാര്‍ പുലര്‍ച്ചെയോടെ മിനായില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇവിടെ നിന്നും ജംറയില്‍ കല്ലേറ് നിര്‍വ്വഹിച്ചു മുടി മുണ്ഡനം ചെയ്തു മക്കയില്‍ തിരിച്ചെത്തി കഅ്ബ ത്വവാഫ് ചെയ്തു സഅ്‌യും ചെയ്ത് വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകണം. ഇതെല്ലാം ഇന്നത്തെ ദിവസം ഹാജിമാര്‍ ചെയ്യേണ്ട കര്‍മ്മങ്ങളാണ്. പുണ്യ നഗരികൾക്കിടയിൽ മെട്രോ ട്രെയിൻ സർവ്വീസ് നടത്തുന്നത് ഹാജിമാർക്ക് ഏറെ ആശ്വാസകരമാണ്. മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും ട്രെയിൻ സൗകര്യം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും കല്ലേറ് കർമ്മം നടക്കും. കല്ലേറ് കർമങ്ങൾക്ക് സമയക്രമീകരണം പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം ത്വവാഫ എസ്റ്റാബ്ലിഷ്മെന്‍റുകള്‍ക്ക് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും നിശ്ചിത സമയങ്ങളില്‍ കല്ലേറ് കര്‍മം നിർവ്വഹിക്കാനാണ് നിർദേശം. കല്ലേറ് കര്‍മം നിരീക്ഷിക്കാന്‍ ജംറകളുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനകളെയും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സദാ സമയവും നിരീക്ഷണം നടത്തി തിരക്കുകള്‍ കുറയ്ക്കുന്നതിനും അപകടങ്ങള്‍ ഉണ്ടണ്ടാവാതിരിക്കാനും നിര്‍ദേശങ്ങളും നടപടികളും അധികൃതര്‍ യഥാ സമയം നല്‍കുകയും ചെയ്യും
Comments are closed for this post.