ന്യൂഡല്‍ഹി: ലോക്‌സഭയിൽ സംസാരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് സ്പീക്കർ അവസരം നൽകിയില്ലെന്ന് ശശി തരൂർ എംപി. രാഹുൽ ഗാന്ധിയെ കേൾക്കാൻ ബിജെപിക്ക് താത്പര്യമില്ല. രാഹുൽ സംസാരിക്കാൻ തുടങ്ങിയാൽ തടസപ്പെടുത്താൻ ബിജെപി ശ്രമിക്കും. ഇത് അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും തരൂർ പറഞ്ഞു.
ഇന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവസരം കൊടുത്തില്ല. രാഹുൽ പറയാത്ത കാര്യമാണ് രാഹുൽ പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും അദാനി വിഷയത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതോടെ പാർലമെൻറ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുകയാണ്. തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
എന്നാൽ, അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.
Comments are closed for this post.