2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മഹാരാജനെ രക്ഷിക്കാനായില്ല; 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തത് ജീവനറ്റ ശരീരം

മഹാജനെ രക്ഷിക്കാനായില്ല; 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തത് ജീവനറ്റ ശരീരം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറില്‍ കുടുങ്ങിയ മഹാരാജനെ പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ അല്‍പസമയം മുമ്പാണ് മൃതദേഹം പുറത്തെത്തിച്ചത്. ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേര്‍ കിണറ്റില്‍ കുടുങ്ങിയത്. മുക്കോല സര്‍വശക്തിപുരം റോഡില്‍ സുകുമാരന്റെ വീട്ടിലെ 30 വര്‍ഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂട്ടത്തിലുള്ളയാള്‍ക്ക് രക്ഷപ്പെടാനായെങ്കിലും മഹാരാജന്‍ കുടുങ്ങി. 90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിക്കിടന്നതെന്നാണ് വിവരം. രണ്ട് കോണ്‍ക്രീറ്റ് റിംഗുകള്‍ക്കും താഴെയാണിത്. ഇവയ്ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

വിഴിഞ്ഞത്ത് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി; മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.