2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാജ്യസഭയില്‍ ബി.ജെ.പിക്ക് 92 അംഗങ്ങളായി; കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍, ഇനി 38 അംഗങ്ങള്‍ മാത്രം

 

ന്യൂഡല്‍ഹി: ഒഴിവുവന്ന 11 സീറ്റുകളില്‍ ഒന്‍പതെണ്ണവും സ്വന്തമാക്കിയതോടെ രാജ്യസഭയിലും ബി.ജെ.പിയുടെ നില ശക്തമായി. ഇതാദ്യമായി ബി.ജെ.പിക്ക് രാജ്യസഭയില്‍ 92 അംഗങ്ങളാവുകയാണ്.

അതേസമയം, കോണ്‍ഗ്രസിന്റെ അവസ്ഥ രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി ദയനീയമാകുകയും ചെയ്തു. 38 അംഗങ്ങളാണ് കോണ്‍ഗ്രസിന് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്. ഇതോടെ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക ബി.ജെ.പിയെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാവുകയാണ്.

സഖ്യകക്ഷികളായ ജെ.ഡി.യു (അഞ്ച്), റിപബ്ലിക്കന്‍ പാര്‍ക്കി ഓഫ് ഇന്ത്യ (രണ്ട്) എന്നിവയുടെ പിന്തുണയും രാജ്യസഭയില്‍ ബി.ജെ.പിക്കുണ്ട്. എ.ഐ.എ.ഡി.എംകെ (ഒന്‍പത്), വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണയും ബി.ജെ.പിക്ക് ലഭിക്കും. ബിജു ജനതാദള്‍ (ഒന്‍പത്), വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (ആറ്), ടി.ആര്‍.എസ് (ഏഴ്) എന്നിവയുടെ പിന്തുണയും ചിലഘട്ടങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

മന്ത്രി ഹര്‍ദീപ് സിങ് പുരി, ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, അന്തരിച്ച ചന്ദ്രശേഖറിന്റെ മകന്‍ നീരജ് ശേഖര്‍ എന്നിവരാണ് തിങ്കളാഴ്ച യു.പിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.