ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സത്യഗ്രഹ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
ജയ് ഭാരത് സത്യാഗ്രഹ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച ആരംഭിക്കും. ദേശീയ തലത്തിലെ സത്യാഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാന തലത്തിലും സത്യാഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്ക് നിര്‍ദേശമുണ്ട്.
രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിൽ കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ദില്ലി പൊലീസ്. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശിൽ നിന്നെത്തിയ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെ ഉള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രവർത്തകരെ ചെങ്കൊട്ടയുടെ പരിസരത്തേക്ക് കടത്തി വിടുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. രാത്രി 7 മണിക്കാണ് ചെങ്കോട്ടയിൽ ദീപം കൊളുത്തി മാർച്ച് കോൺഗ്രസ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
Comments are closed for this post.