2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

424 വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ചത്തീസ്ഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയടക്കമുള്ളവരുടെ പ്രത്യേക സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ 424 പേരുടെ കൂടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. മുന്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ വിരമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പെട്ടിട്ടുണ്ട്.

പഞ്ചാബ് മുന്‍ ഡി.ജി.പി പി.സി ദോഗ്ര, മജിത എം.എല്‍.എ ഗനീവ് കൗര്‍ എന്നിവര്‍ പുതിയ പട്ടികയിലുണ്ട്. ഈ മാസം ആദ്യം അകാലിദള്‍ ലോക്‌സഭാ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ കോണ്‍ഗ്രസ് എം.പിയും ഇപ്പോഴത്തെ ബി.ജെ.പി നേതാവുമായ സുനില്‍ ജാഖര്‍, പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി ഒ.പി സോണി, എം.പി. ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ ക്യാബിനറ്റ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല എന്നിവരുടെയും ഉള്‍പ്പെടെ എട്ടുപേരുടെ സുരക്ഷയാണ് പിന്‍വലിച്ചിരുന്നത്.

പൊലിസുകാരെ ഇത്തരം സുരക്ഷാ ജോലികളില്‍ നിന്നും പിന്‍വലിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്കായി ഇവരുടെ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.