2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മായാവതിക്കെതിരായ വിവാദ പരാമര്‍ശം: ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം

ലക്‌നൗ: ബി എസ് പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ ബി.ജെ.പി നേതാവ് ധ്യാശങ്കര്‍ സിങ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായി. ബി.എസ്.പി യുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ധ്യാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

മായാവതിയെ വേശ്യയോട് ഉപമിച്ചാണ് ധ്യാശങ്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. ലക്‌നൗവിലെ ഹസ്‌റത്ജംഗിലുള്ള അംബേദ്കര്‍ പ്രതിമയ്ക്കു സമീപം നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ സ്വീകരണത്തിലാണ് ധ്യാശങ്കര്‍ വിവാദപരാമര്‍ശം നടത്തിയത്. വേശ്യയെപ്പോലെ സീറ്റുകള്‍ വില്‍ക്കുകയാണ് മായാവതി ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേതുടര്‍ന്ന്് ദില്ലിയിലും പ്രതിഷേധം ശക്തമായിരുന്നു.പാര്‍ലമെന്റിലും ഇത് സംബന്ധിച്ച് ബഹളം നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ബിജെപി ധ്യാശങ്കറിനെ പുറത്താക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.