2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തമിഴ്‌നാട്ടില്‍ മന്ത്രിമാരെ വിടാതെ ഇ.ഡി; ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വസതിയില്‍ പരിശോധന

തമിഴ്‌നാട്ടില്‍ മന്ത്രിമാരെ വിടാതെ ഇ.ഡി; ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വസതിയില്‍ പരിശോധന

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിമാരെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). സെന്തില്‍ ബാലാജിയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലും മകന്‍ ഗൗതം സിങ്കമണിയുടെ വീട്ടിലും അടക്കം അഞ്ചിടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഒരു മന്ത്രിയുടെ വീട്ടില്‍ കൂടി ഇ.ഡി റെയ്ഡ് നടക്കുന്നത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു മന്ത്രിയുടെ അറസ്റ്റ്.

കഴിഞ്ഞ മാസം 14ന് ഇ ഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് അദ്ദേഹം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.