2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ട് വയസുകാരന്‍ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഗര്‍ഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

രണ്ട് വയസുകാരന്‍ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഗര്‍ഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

വാഷിങ്ടണ്‍: രണ്ടുവയസുകാരന്‍ തോക്കെടുത്ത് കളിക്കുന്നതിനിടെ വെടിപൊട്ടി ഗര്‍ഭിണിയായ അമ്മ മരിച്ചു. ജൂണ്‍ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കുട്ടി എടുത്തു കളിക്കുന്നത് ലോറയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ തോക്കില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ വെടിയുതിയുര്‍ക്കുകയും ലോറയ്ക്ക് വെടിയേല്‍ക്കുകയുമായിരുന്നു.

വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവും സംഭവം പൊലീസില്‍ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

തോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കേസ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.