2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബിഹാറില്‍ കോണ്‍ഗ്രസ് സഭാകക്ഷി യോഗത്തില്‍ രണ്ടുപേര്‍ പങ്കെടുത്തില്ല; യോഗത്തിനിടയ്ക്ക് ഉന്തും തള്ളും

 

പാറ്റ്‌ന: ബിഹാറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ ഉന്തും തള്ളും. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടയ്ക്കാണ് വലിയ രീതിയില്‍ ബഹളമുണ്ടായത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തിലാണ് ബഹളം അരങ്ങേറിയത്.

പാറ്റ്‌നയിലെ സദഖത്ത് ആശ്രമത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്. 17 എം.എല്‍.എമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ അബ്ദുറഹ്മാന്‍ എം.എല്‍.എയ്ക്ക് സുഖമില്ലെന്നും മനോഹര്‍ പ്രസാദ് എം.എല്‍.എ കഴിഞ്ഞദിവസം ഞങ്ങളെ കണ്ടിരുന്നുവെന്നും ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പറഞ്ഞു.

ഉന്തും തള്ളും ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം കൊമ്പുകോര്‍ക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.