2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ നാല് സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് ഇ.ഡി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ പ്രതികള്‍ നാല് സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍. പാവങ്ങളുടെ നിക്ഷേപ തുക ഉപയോഗിച്ചുകൊണ്ടാണ് ഇവിടെങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിയത്. ഇക്കാര്യം പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. പ്രതികളായ തോമസ് ഡാനിയേല്‍, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്.
കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയേല്‍ ഓസ്‌ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയില്‍ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കമ്പനി ഉടമയുടെ മക്കളും വിദേശ പഠനത്തിനും, കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.