2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊന്നാനിയിൽ ചെറുവള്ളത്തിൽ കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘത്തിന്റെ ഉല്ലാസയാത്ര; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്

മലപ്പുറം: 22 പേരുടെ മരണം സംഭവിച്ച താനൂർ ബോട്ട് അപകടം നടന്ന് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും വീണ്ടും നിയമങ്ങൾ കാറ്റിൽ പറത്തി അപകട യാത്ര. പൊന്നാനി തുറമുഖത്താണ് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ എട്ട് പേരാണ് ചെറുവള്ളത്തിൽ ഉണ്ടായിരുന്നത്.

തിരൂർ കൂട്ടായി പടിഞ്ഞാറക്കര സ്വദേശിയുടെതാണ് ഉല്ലാസയാത്ര നടത്തിയ ചെറുവള്ളം. സംഭവത്തിൽ ഫിഷറീസ് വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. വള്ളത്തിന്റെ ഉടമയോടും തൊഴിലാളികളോടും ഫിഷറീസ് വകുപ്പ് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.