2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘രണ്ടു മൂന്നു മാസം സവാള കഴിച്ചില്ലെന്ന് വെച്ച് എന്ത് സംഭവിക്കാനാ’ വിലക്കയറ്റത്തില്‍ മഹാരാഷ്ട്ര മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

‘രണ്ടു മൂന്നു മാസം സവാള കഴിച്ചില്ലെന്ന് വെച്ച് എന്ത് സംഭവിക്കാനാ’ വിലക്കയറ്റത്തില്‍ മഹാരാഷ്ട്ര മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടുമൂന്ന് മാസം സവാള കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രി. സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മഹാരാഷ്ട്ര പി.ഡബ്ല്യു.ഡി മന്ത്രിയും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവുമായ ദാദാ ഭൂസെയുടെ പ്രതികരണം. കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം കൃത്യമായ ഏകോപനത്തോടെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പത്ത് ലക്ഷം രൂപ വിലയുള്ള വാഹനം ഉപയോഗിക്കുന്ന ഒരാള്‍ക്ക് വിലയേക്കാള്‍ 10 രൂപയോ 20 രൂപയോ ഉയര്‍ന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനാകും. ഉള്ളി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് രണ്ടോ മൂന്നോ മാസം അത് കഴിച്ചില്ലെന്ന് കരുതി പ്രശ്‌നമൊന്നുമില്ല’ മന്ത്രി പറഞ്ഞു.

ചിലപ്പോള്‍ സവാളക്ക് ക്വിന്റലിന് 200 രൂപ കിട്ടും. ചിലപ്പോള്‍ ക്വിന്റലിന് 2000 രൂപ വരെ കിട്ടും. വിശദമായി ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ പരിഹാരം കണ്ടെത്താമായിരുന്നു’ ഭൂസെ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 19നാണ് കേന്ദ്രസര്‍ക്കാര്‍ സവാളക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. സവാളയുടെ വിലക്കയറ്റം തടയാനും വിപണിയില്‍ ലഭ്യത ഉറപ്പുവരുത്താനുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികള്‍ നിര്‍ത്തിവെച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.