2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം: പൊലിസിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

എറണാകുളം: യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലിസിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. പൊലിസില്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചുവെന്ന് മരിച്ച സിന്ധുവിന്റെ അമ്മ പറഞ്ഞു. ഒരു വര്‍ഷമായി ദിലീപ് എന്നയാള്‍ സിന്ധുവിനെ ശല്യം ചെയ്തിരുന്നുവെന്ന് അമ്മ സബയത്ത് പറഞ്ഞു. ഒരു തവണ മകളെ ദിലീപ് കയറിപ്പിടിച്ചു. മകന്റെ ഭാവി ഓര്‍ത്താണ് സിന്ധു പുറത്തു പറയാതിരുന്നത്. ബി ജെ പി പ്രവര്‍ത്തകന്‍ ആണ് ദിലീപെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.

മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലിസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലിസിന് കൈമാറിയിരിക്കുന്നത്.

നിലവില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍ ആണുള്ളത്. ഇയാളെ ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും. അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത് യുവാവിനെ ശല്യംചെയ്യലാണെന്ന നിലക്കാണ് അന്വേഷണം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.