മനില: മധ്യ ഫിലിപ്പീൻസിലെ ഒരു പ്രവിശ്യാ ഗവർണറും മറ്റ് അഞ്ച് പേരും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗവർണറുടെ വസതിയിൽ കയറിയാണ് ആറംഗ സംഘം വെടിവെപ്പ് നടത്തിയത്. നീഗ്രോസ് ഓറിയന്റൽ പ്രവിശ്യയുടെ ഗവർണർ റോയൽ ഡെഗാമോ (56) യും മറ്റു അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റൈഫിളുകളും സായുധ സേനാംഗങ്ങൾ ധരിക്കുന്നതിന് സമാനമായ യൂണിഫോം ധരിച്ച ആറ് പ്രതികൾ പാംപ്ലോണ ടൗണിലെ ഗവർണറുടെ വസതിയിലേക്ക് പ്രവേശിച്ച ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
“ഗവർണർ ഡെഗാമോ അത്തരമൊരു മരണം അർഹിക്കുന്നില്ല. ശനിയാഴ്ച അദ്ദേഹം തന്റെ ഘടകകക്ഷികളെ സേവിക്കുകയായിരുന്നു” പാംപ്ലോണ മേയർ കൂടിയായ ജാനിസ് ഡെഗാമോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഡെഗാമോ, ഫിലിപ്പീൻസിൽ തുടരുന്ന രാഷ്ട്രീയക്കാർക്കെതിരായ ആക്രമണങ്ങളുടെ നീണ്ട ചരിത്രത്തിലെ ഏറ്റവും പുതിയ ഇരയാണ്. കഴിഞ്ഞ വർഷത്തെ പ്രാദേശിക തെരഞ്ഞെടുപ്പിന് ശേഷം വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെയാളാണ് അദ്ദേഹം.
കൊലപാതകത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് അപലപിക്കുകയും അദ്ദേഹത്തിന്റെ കൊലയാളികൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മാസം, നീഗ്രോസ് ഓറിയന്റൽ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിലെ ശരിയായ വിജയിയായി സുപ്രീം കോടതി ഡെഗാമോയെ പ്രഖ്യാപിക്കുകയായിരുന്നു. വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രാദേശിക എതിരാളിയെ സ്ഥാനഭ്രഷ്ടനാക്കിയായിരുന്നു അദ്ദേഹം ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.
Comments are closed for this post.