2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇവിടുത്തെ ചോറ് തിന്ന് പാകിസ്താന് സിന്ദാബാദ് വിളിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല’ വിദ്വേഷ പരാമര്‍ശവുമായി ഈശ്വരപ്പ വീണ്ടും

ബംഗളൂരു: വിദ്വേഷ പരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ വീണ്ടും. ഇവിടുത്തെ ചോറ് തിന്ന് പാകിസ്താന് സിന്ദാബാദ് വിളിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഈശ്വരപ്പയുടെ പരാമര്‍ശം. കോണ്‍ഗ്രസിനെതിരേയും ഈശ്വരപ്പ പ്രതികരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് നല്ലതല്ല. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദേശ സ്‌നേഹികളായ മുസ് ലിങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്. ഞങ്ങളുടെ ജനനം മുതല്‍ ഞങ്ങള്‍ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ ഞങ്ങള്‍ മുസ്‌ലിങ്ങളെ എതിര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

   

രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ ആരോപണങ്ങളില്‍ കെ.എസ് ഈശ്വരപ്പക്കെതിരെ അന്വേഷണം നടത്താന്‍ ദൊഡ്ഡപേട്ട് പൊലിസിനോട് പ്രത്യേക കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.