2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊടകരക്കേസില്‍ ബി.ജെ.പി- സി.പി.എം ഒത്തുകളി; വിമര്‍ശനവുമായി വീണ്ടും ചെന്നിത്തല

കര്‍ണാടക നല്‍കിയത് മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം; രമേശ് ചെന്നിത്തല
   

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ സര്‍ക്കാരിനു സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വീണ്ടും. കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ ബി.ജെ.പി- സി.പി.എം ഒത്തുകളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ നിന്ന് ബി.ജെ.പി നേതാക്കളെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ 23നാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് സമര്‍പ്പിക്കുക. കേസില്‍ അറസ്റ്റിലായ 22 പേരെ പ്രതിചേര്‍ത്തുള്ള കുറ്റപത്രത്തില്‍ കവര്‍ച്ചയില്‍ പരോക്ഷമായി ഇടപെട്ട മൂന്ന് ബി.ജെ.പി നേതാക്കളെയും ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

ബി.ജെ.പിയുടെ രണ്ട് ജില്ലാ നേതാക്കളെയും ഒരു മേഖലാ നേതാവിനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമവിദഗ്ധരില്‍ നിന്ന് ഉപദേശം തേടി. കവര്‍ച്ചയ്ക്ക് മുന്‍പും ശേഷവും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടവരാണിവര്‍. ഇവര്‍ പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികള്‍ തട്ടിയെടുത്ത കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് അന്വേഷണസംഘം നേരത്തെ കോടതിയില്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന മൊഴികള്‍ പ്രതികളില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്. 25ലക്ഷം നഷ്ടപ്പെട്ടെന്ന ധര്‍മരാജന്റെ പരാതിയില്‍ അന്വേഷണം നടത്തിയ സംഘം ഇതിനകം 1.4 കോടി രൂപയും 20 ലക്ഷത്തിന്റെ തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.