2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.പിയില്‍ ഒരു എം.എല്‍.എ കൂടി ബി.ജെ.പി വിട്ടു, പടിയിറങ്ങിയത് പിന്നാക്ക വിഭാഗ നേതാവ് മുകേഷ് വര്‍മ; മൂന്നു ദിവസത്തിനിടെ രാജിവെക്കുന്ന ഏഴാമന്‍

ലഖ്‌നൗ: ബി.ജെ.പിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ ഒരു എം.എല്‍.എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പിന്നാക്ക വിഭാഗത്തിന്റെ നേതാവ് കൂടിയായ മുകേഷ് വര്‍മയാണ് രാജിവെച്ചത്. മൂന്നു ദിവസത്തിനിടെ ബി.ജെ.പിയില്‍ നിന്ന് പടിയിറങ്ങുന്ന ഏഴാമത്തെ എം.എല്‍.എയാണ് മുകേഷ്. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.

‘ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ദലിതര്‍േേക്കാ മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കോ യാതൊരു പരിഗണനയും നല്കുന്നില്ല. ജനപ്രതിനിധികള്‍ ദലിതരേയും ന്യൂനപക്ഷങ്ങളേയും അപമാനിക്കുകയാണ് ചെയ്യുന്നത്. തന്റെ രാജിക്കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ഈ രാജി പരമ്പര അക്ഷരാര്‍ത്ഥത്തില്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പിക്ക്. രണ്ട് പ്രമുഖ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

പിന്നാക്ക വിഭാഗ നേതാവ് കൂടിയായ സ്വാമി പ്രസാദ് മൗര്യയാണ് സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഒരു പ്രമുഖന്‍. മൗര്യയെ പിന്തുണക്കുന്നതിന്റെ ഭാഗമായി മറ്റ് മൂന്ന് ബി.ജെ.പി എം.എല്‍.എമാരും പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.

മറ്റൊരു ബി.ജെ.പി എം.എല്‍.എയായ അവതാര്‍ സിംഗ് ഭദാന ബുധനാഴ്ച പാര്‍ട്ടി വിട്ട് എസ്.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാരായ തിന്‍ഡ്വാരിയുടെ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍ എന്നിവര്‍ പാര്‍ട്ടി വിടുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ രണ്ട് എം.എല്‍.എമാരായ കോണ്‍ഗ്രസില്‍ നിന്നുള്ള നരേഷ് സൈനിയും എസ്.പിയില്‍ നിന്നുള്ള ഹരി ഓം യാദവും ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.