ചെന്നൈ: തമിഴ്‌നാട്ടിൽ ദലിത് യുവാവിന്റെ തലമുടി വെട്ടാൻ നിരസിച്ചതിനും ജാതിയധിക്ഷേപം നടത്തിയതിനും സലൂൺ ഉടമക്കും രണ്ടുപേർക്കുമെതിരെ കേസ്. എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസ്.
സേലം ജില്ലയിലെ തലൈവാസലിലാണ് സംഭവം. 26 കാരനായ പൂവരസനാണ് അധിക്ഷേപത്തിനിരയായത്. സലൂൺ ഉടമയായ അന്നകില്ലിയും ബാർബർ ലോകനാഥനും പൂവരസൻ എസ്.സി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ചൂണ്ടിക്കാട്ടി മുടിവെട്ടാൻ തയാറായില്ല. മാത്രമല്ല പൂവരസൻ സലൂണിൽ പ്രവേശിക്കുന്നത് പോലും വിലക്കി. മൂവരും തമ്മിൽ വാക്കുതർക്കമായതോടെ പളനിവേൽ എന്നയാൾ സംഭവത്തിൽ ഇടപ്പെടുകയും പൂവരസനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പൂവരസൻ തലൈവാസൽ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ അന്നകില്ലി, ലോകനാഥൻ, പളനിവേൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തു. പളനിവേലിനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേരും ഒളിവിലാണ്.
Comments are closed for this post.