2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തെളിവില്ലെന്ന്; ഗുജറാത്ത് വംശഹത്യയില്‍ 17 പേരെ കൊന്ന കേസില്‍ 22 പ്രതികളെ വെറുതെ വിട്ട് ഗുജറാത്ത് കോടതി

ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിനിടെ ഗോധ്രയില്‍ രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസില്‍ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണിലെ കോടതിയുടേതാണ് വിധി. തെളിവില്ലെന്ന് പറഞ്ഞാണ്

2002ലെ വംശഹത്യാ കേസില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെ തെളിവില്ലാത്തതിനാലാണ് വെറുതെ വിട്ടത്. ഇതില്‍ എട്ട് പേര്‍ വിചാരണകാലത്ത് മരിച്ചിരുന്നു. ദെലോള്‍ ഗ്രാമത്തില്‍ ന്യൂനപക്ഷ സമുദായത്തിലെ 17 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2002 ഫെബ്രുവരി 28നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളെല്ലാം കത്തിച്ചു കളഞ്ഞെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹര്‍ഷ് ത്രിവേദി പ്രതികളെ വെറുതെ വിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.