2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിധി നിര്‍ഭാഗ്യകരം, അന്വേഷണ ഏജന്‍സികള്‍ അപ്പീല്‍ പോകണം: മുസ്‌ലിം ലീഗ്

 

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വളരെ നിര്‍ഭാഗ്യകരമായ വിധിയാണ് പുറത്തുവന്നിരിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയില്ലാതെ പോയി. അന്വേഷണ ഏജന്‍സി ഉടന്‍ തന്നെ അപ്പീല്‍ പോകണമെന്നും തങ്ങള്‍ പറഞ്ഞു.

എന്തായാലും എല്ലാവരും മതസൗഹാര്‍ദ്ധം നിലനിര്‍ത്തുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു.

ഈ വിധി പ്രതീക്ഷിച്ചതല്ല: കുഞ്ഞാലിക്കുട്ടി

നിയമവിരുദ്ധമായ പ്രവര്‍ത്തനം നടന്നുവെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്. കുറ്റക്കാരെ അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചതുമാണ്. എന്നിട്ടും എല്ലാവരെയും വെറുതെവിടുന്ന വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തിട്ടേയില്ല എന്ന് പറഞ്ഞ പോലെയുള്ള വിധിയാണിത്. മസ്ജിദ് അവിടെയുണ്ടെന്ന തരത്തിലുള്ളതാണ് വിധി. പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണ്. അവിടെ പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്നു. അന്വേഷണ ഏജന്‍സികള്‍ അപ്പീല്‍ പോവേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.