2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചത് സര്‍ക്കാരിന്റെ പ്രത്യുപകാരം; വിമര്‍ശിച്ച് ചെന്നിത്തല

മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചത് സര്‍ക്കാരിന്റെ പ്രത്യുപകാരം

തിരുവനന്തപുരം: വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരകെ നിയമിച്ചതിനെതിരെ രമേശ് ചെന്നിത്തല. എ.ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമായാണ് മുഹമ്മദ് ഹനീഷിനെ വകുപ്പിലേക്ക് തിരിച്ചെടുത്തത്. ആദ്യം സര്‍ക്കാര്‍ പറഞ്ഞത് പോലെ എഴുതാതിരുന്നത് കൊണ്ടാണ് സ്ഥലം മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു. നാണംകെട്ട ഈ പ്രവര്‍ത്തനം എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഹമ്മദ് ഹനീഷ് ശ്രമിച്ചിട്ടും സര്‍ക്കാരിനെ പൂര്‍ണമായി വെള്ളപൂശാനായില്ല. വസ്തുതകള്‍ മറച്ചുവച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കള്ള റിപ്പോര്‍ട്ട് നല്‍കരുതായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടെ മേയ് ഏഴിനാണ് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയത്. ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.ഇന്ന് ഇറക്കിയ ഉത്തരവില്‍ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.