2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റെസ്റ്റോറന്റിന് മുന്നിലെ ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തയാളെ കുത്തിവീഴ്ത്തി; പ്രതിക്ക് 3 വർഷം തടവും 10,000 ദിർഹം പിഴയും

ദുബായ്: ദുബായിലെ അൽ മുറാഖബാത്ത് ഏരിയയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ മുൻഗണനയെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഏഷ്യക്കാരന് കുത്തേറ്റു. സംഭവത്തിൽ അറബ് വംശജന് ദുബായ് ക്രിമിനൽ കോടതി 3 വർഷം തടവും 10,000 ദിർഹം പിഴയും ചുമത്തി. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

2022 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഒരു ഏഷ്യക്കാരനാണ് തന്റെ സുഹൃത്തിനെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ഒരു അറബി കുത്തിയതായി കാണിച്ച് പൊലിസിൽ പരാതി നൽകിയത്. റെസ്റ്റോറന്റിന് മുന്നിലുള്ള ക്യൂവിൽ നിൽക്കാതെ തന്റെ മുന്നിൽ കയറി നിന്നത് തന്റെ സുഹൃത്ത് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നീങ്ങുകയും അറബി സുഹൃത്തിനെ കുത്തുകയുമായിരുന്നു.

ഇരയെ കുത്തിയ ശേഷം അറബി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശേഷം ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിൽ, ഇരയുടെ അടിവയറ്റിൽ കുത്തേറ്റതായി തെളിഞ്ഞു, ഇത് വയറിന്റെ ഭിത്തിയിലും പേശികളിലും മുറിവുണ്ടാക്കി, കുത്തേറ്റതിന്റെ ഫലമായി അതേ സ്ഥലത്ത് രക്തം കട്ടപിടിച്ചു, ചികിത്സയ്ക്ക് ഇരുപത് ദിവസത്തിലധികം സമയമെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.