2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്ന് ദിവസത്തിനിടെ 680 പ്രവാസികളെ നാടുകടത്തി കുവൈത്ത്

മൂന്ന് ദിവസത്തിനിടെ 680 പ്രവാസികളെ നാടുകടത്തി കുവൈത്ത്

ദുബായ്: ഏഷ്യൻ, ആഫ്രിക്കൻ വംശജരായ 680 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. എട്ട് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാടുകടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയധികം പേരെ ഒരുമിച്ച് നാടുകടത്തിയത്. താമസ, തൊഴിൽ നിയമങ്ങൾ ഉൾപ്പെടെ വിവിധ നിയമ ലംഘനം നടത്തിയവരെയാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചയത്

തൽഹ ജയിലിൽ കഴിഞ്ഞിരുന്നവരെയാണ് നടപടികൾ പൂർത്തിയാക്കി ഒന്നിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. മെയ് 27, 28, 29 തിയ്യതികളിലായാണ് ഇവരെയെല്ലാം കുവൈത്തിൽ നിന്ന് പുറത്താക്കി മാതൃരാജ്യങ്ങളിലേക്ക് അയച്ചത്.

ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷമാണ് കാലതാമസം കൂടാതെ ഇവരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഓരോ വ്യക്തിയെയും വിരലടയാളം എടുക്കലും ഫോട്ടോയെടുക്കലും നടത്തിയിരുന്നു. തുടർന്ന് കുവൈത്തിൽ നിന്ന് ഉടൻ തന്നെ അവരുടെ ഫ്ലൈറ്റുകൾ ക്രമീകരിക്കുകയും, അവരെ സുരക്ഷിതമായി അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു – മന്ത്രാലയം അറിയിച്ചു.

ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധികൾ, ഭരണപരമായ തീരുമാനങ്ങൾ, കുവൈത്തിലെ താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ തുടങ്ങി വ്യത്യസ്തമായ നിയമലംഘനങ്ങൾ നടത്തിയവരെയാണ് ഒരുമിച്ച് നാടുകടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.