2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോടതിവിധിക്ക് പിന്നാലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തി; ബസ് ഉടമയ്ക്ക് സി.ഐ.ടി.യു നേതാവിന്റെ മര്‍ദ്ദനം

കോടതിവിധിക്ക് പിന്നാലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തി; ബസ് ഉടമയ്ക്ക് സി.ഐ.ടി.യു നേതാവിന്റെ മര്‍ദ്ദനം


കോട്ടയം: സി.ഐ.ടി.യു കൊടിക്കുത്തി സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്ക് സി.ഐ.ടി.യു നേതാവിന്റെ മര്‍ദ്ദനം. ഞായറാഴ്ച്ച രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു ബസ് ഉടമ രാജ്‌മോഹനെ സി.ഐ.ടി.യു നേതാവ് മര്‍ദ്ദിച്ചത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍ അജയനാണ് കൈയ്യേറ്റം നടത്തിയത്. പൊലിസിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് അജയനെത്തി രാജ്‌മോഹനെ മര്‍ദ്ദിച്ചത്. ഇയാള്‍ രാജ്‌മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പൊലിസ് ഉടനെ പിടിച്ചുമാറ്റിയെങ്കിലും രാജ്‌മോഹന്‍ നിലത്തുവീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്നാണ് സി.ഐ.ടി.യു ബസിന് മുന്നില്‍ കൊടികുത്തിയത്. ഇതേതുടര്‍ന്ന് രാജ്‌മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ്‌മോഹന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലിസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം സി.ഐ.ടി.യു നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച്ച സര്‍വീസ് നടത്താന്‍ എത്തിയ ബസുടമയേയും തൊഴിലാളികളെയും സി.പി.എം നേതാക്കള്‍ തടഞ്ഞിരുന്നു. തങ്ങള്‍ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കില്‍ ബസ് എടുത്തോയെന്നായിരുന്നു നേതാക്കളുടെ വെല്ലുവിളി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.