2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ കൊടും ക്രൂരതയെന്ന് യുവതിയുടെ ആരോപണം

   

തിരുവനന്തപുരം:സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടും ക്രൂരതയെന്ന് യുവതിയുടെ പരാതി. വെഞ്ഞാറമൂട് സ്വദേശി അക്ബര്‍ ഷായ്‌ക്കെതിരെയാണ് യുവതിയുടെ ആരോപണം.പലതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നും യുവതി ആരോപിച്ചു.

സ്ത്രീധനം കുറഞ്ഞു പോയെന്നാരോപിച്ച് യുവതിയെയും മകളെയും വീട്ടില്‍ നിന്നും ഇറക്കി വിടുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ആഹാരവും വെള്ളവും നല്‍കാതെ പട്ടിണി കിടത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും ഉള്‍പ്പെടെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. മകളുടെ മുന്നില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് പലപ്പോഴായി താക്കീത് ചെയ്‌തെങ്കിലും ഭര്‍ത്താവില്‍ മാറ്റമുണ്ടായില്ലെന്നും മകളെയോര്‍ത്താണ് താന്‍ ഇത്രയും കാലം സഹിച്ചതെന്നും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു.

സി.പി.ഐ പ്രവര്‍ത്തകനായ അക്ബര്‍ഷാ ഇയാളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. പൊലിസില്‍ നല്‍കിയ പരാതിയില്‍ മകളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും അത് പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥന്‍ നല്‍കിയതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.2012ലാണ് അക്ക്ബര്‍ ഷായും പരാതിക്കാരിയും വിവാഹിതരാകുന്നത്. നിലവില്‍ സ്വന്തം വീട്ടിലാണെന്നും മകളുടെ പഠനമടക്കമുള്ള കാര്യങ്ങളിലൊന്നും ഭര്‍ത്താവ് ഇടപെടാറില്ലെന്നും യുവതി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.