2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തൃശൂരിലും മരംകൊള്ള; അനുമതിയില്ലാതെ മുറിച്ചത് നാനൂറിലേറെ മരങ്ങള്‍

തൃശൂര്‍: മരംകൊള്ളയില്‍ മുങ്ങി കേരളം. മുട്ടില്‍ മരംമുറി വെളിച്ചത്ത് വന്നതിനു പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നാണ് മരംകൊള്ളയുടെ വാര്‍ത്തകള്‍ പുറത്തു വരുവരുന്നത്.

തൃശൂര്‍ ജില്ലയിലും മരംകൊള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി. നാനൂറിലേറെ മരങ്ങളാണ് പാസില്ലാതെ മുറിച്ച് കടത്തിയത്. മച്ചാട്, പട്ടിക്കാട്, വടക്കാഞ്ചേരി റെയ്ഞ്ചുകളിലാണ് മരംകൊള്ള നടന്നത്.

മുട്ടിലിന് പുറമേ വയനാട് തോട്ടഭൂമിയിലും മരംമുറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ നോട്ടിഫൈഡ് വില്ലേജായ തിരുനെല്ലിയിലെ എസ്റ്റേറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. തേക്കും വീട്ടിയും അടക്കമുള്ള മരങ്ങളാണ് കാല്‍വരി പാദുവ ലൂര്‍ഥ് എസ്റ്റേറ്റുകളില്‍ നിന്ന് മുറിച്ച് മാറ്റിയത്.

അതിനിടെ, മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.