2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടിയില്ല,പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ട് അധ്യാപകര്‍ 

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്.

ഒന്നു മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായും പോഷകസമൃദ്ധവുമായ ഭക്ഷണം നല്‍കുമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഒരു കുട്ടിക്ക് അനുവദിക്കുന്ന തുക പരമാവധി എട്ട് രൂപയാണ്. എന്നാല്‍ ഈ തുക അനുവദിക്കുന്നത് 150 കുട്ടികള്‍ വരെയുളള സ്‌കൂളുള്‍ക്ക് മാത്രം. 150 നും അഞ്ഞൂറിനും ഇടിയിലാണ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്‌കൂളുകളില്‍ഒരു കുട്ടിക്ക് ആറ് രൂപയുമാണ് അനുവദിക്കുന്നത്. ഈ തുക 2016 മുതല്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ തുക പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. സമരം ഫലം കാണാത്തതിനാല്‍ കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയുമാണ് ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിന്റെ തുക വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് പ്രതിപക്ഷം നിയമസഭയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.