2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലൗജിഹാദ് പരാമര്‍ശം: ജോര്‍ജ്ജ് എം തോമസിനെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ ലവ് ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ് എം.തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ജോര്‍ജ് എം.തോമസിന്റെ പ്രതികരണം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് സി. പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജോര്‍ജ് എം. തോമസ് അംഗമായ കോഴിക്കോട് ജില്ലാകമ്മിറ്റിയാണ് തീരുമാനമെടുക്കുക.

ശാസന, തരംതാഴ്ത്തല്‍ എന്നിവയില്‍ ഒരു നടപടിക്കാണ് സാധ്യത. ലൗജിഹാദ് വിഷയത്തില്‍ ഇല്ലാത്ത പാര്‍ട്ടി രേഖ ഉദ്ധരിക്കുകയും നയവ്യതിയാനം നടത്തുകയും ചെയ്തു എന്നാണ് ആക്ഷേപം.

ഇന്നുച്ചയ്ക്ക് കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും വൈകിട്ട് ജില്ലാകമ്മിറ്റിയും ചേരുന്നുണ്ട്. ഇതിലാകും നടപടി തീരുമാനിക്കുക. ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്ര വിവാഹത്തില്‍ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ജോര്‍ജ്ജ് എം തോമസിന്റെ പരാമര്‍ശം സി.പി.എമ്മിന് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായത്. തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

   

പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് ജോര്‍ജ് എം.തോമസിന്റെ പ്രസ്താവന. കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടു. അതേസമയം, ജോര്‍ജ് എം. തോമസിനെതിരെ കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല എന്നാണ് സൂചന. പരസ്യ ശാസനയാകും ഉണ്ടാവുക. ക്രിസ്ത്യന്‍ സമുദായം പാര്‍ട്ടിയുമായി അടുക്കുന്ന ഘട്ടത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News