2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരിപ്പൂര്‍; വലിയ വിമാനങ്ങള്‍ നിലച്ചിട്ട് മൂന്ന് വര്‍ഷം

കരിപ്പൂര്‍; വലിയ വിമാനങ്ങള്‍ നിലച്ചിട്ട് മൂന്ന് വര്‍ഷം

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചിട്ട് മൂന്ന് വര്‍ഷം. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചത്. വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് തെളിഞ്ഞിട്ടും വിമാനത്താവളത്തിന്റെ പ്രശ്നമല്ലെന്ന് ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. 2015ല്‍ റണ്‍വേ റീ കാര്‍പറ്റിങ്ങിന്റെ പേരിലാണ് ആദ്യമായി വലിയ വിമാനങ്ങളുടെ അനുമതി നിഷേധിച്ചത്. ഇതു പിന്നീട് 2018ല്‍ പുനഃസ്ഥാപിച്ചെങ്കിലും വിമാനാപകട ദിവസം മുതല്‍ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇനി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നിര്‍മിച്ചാല്‍ മാത്രമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുക. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഇന്ന് സര്‍വേ തുടങ്ങും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.