2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘അന്ന് പ്രതിപക്ഷത്തായിരുന്നില്ലേ.. വണ്ടിയുന്താന്‍ ഇപ്പോ വേറെ ആളുണ്ട്’; ഇന്ധന വിലവര്‍ധനവില്‍ വിചിത്ര പ്രതികരണവുമായി കെ.സുരേന്ദ്രന്‍

എറണാകുളം: ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തിരുന്നപ്പോഴാണ് ഇന്ധന വിലവര്‍ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോള്‍ ഉന്താന്‍ വേറെ ആളുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രന്റെ പ്രതികരണം:

‘ഇന്ധന വില നിര്‍ണയാധികാരം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണ്. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യും. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല,

വണ്ടിയുന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഇപ്പോ വണ്ടി ഉന്താന്‍ വേറെ ആളുണ്ടല്ലോ, അവര്‍ ഉന്തട്ടേ.. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യും. അത് ഏത് വിഷയത്തിലും അങ്ങനെയാണ്. അതിത്ര ആനക്കാര്യമാണോ?. 87 രൂപയ്ക്ക് യു.പി.എ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.