2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അതിബുദ്ധി വേണ്ട; കേസ് വാദം തുടങ്ങിയിട്ടേയുള്ളൂ; ഐസക്കിനോട് മാത്യു കുഴല്‍നാടന്‍

അതി ബുദ്ധിവേണ്ട; കേസ് വാദം തുടങ്ങിയിട്ടേയുള്ളൂ; ഐസക്കിനോട് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ വാക്ക്‌പോര് മുറുകുന്നു. സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിന് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വീണയുടെ കമ്പനി ജിഎസ്ടി മുഴുവന്‍ അടച്ചില്ല എന്നത് മാത്രമാണ് തര്‍ക്കമെന്നും ഇതോടെ മാസപ്പടി വിവാദത്തിന് തിരശ്ശീല വീണിരിക്കുകയാണെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് കുഴല്‍നാടന്‍ രംഗത്തെത്തിയിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാരിന് കിട്ടാനുള്ള ജിഎസ്ടി അല്ല തന്റെ പോരാട്ടത്തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ കുഴല്‍നാടന്‍ സേവനം നല്‍കിയതിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം ലഭിച്ചതെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പൊളിക്കാനാണ് കണക്കുകള്‍ പുറത്തു കൊണ്ടുവന്നതെന്ന് അവകാശപ്പെടുന്നു.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂവെന്നും കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു. കേസ് വാദം തുടങ്ങിയിട്ടേയുള്ളൂവെന്നും അതിന് മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടേണ്ടെന്നും തോമസ് ഐസക്കിനെ കുഴല്‍നാടന്‍ ഉപദേശിച്ചു.

മാത്യു കുഴല്‍നാടന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഐസക് സാറേ..
അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ..
എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോള്‍ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ ഇങഞഘ ല്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നല്‍കിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് കഏടഠ കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നത്.
ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂ..
ഈ കാര്യം ഞാന്‍ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാന്‍ മറുപടിക്കായി കാക്കുന്നു..
പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കില്‍ അക്കൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യും..
അപ്പോ വാദം ഇനിയും തുടരാം..


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.